റഷ്യയും യുക്രെയ്നും തമ്മിലുള്ള നാല് വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് മുന്നോടിയായി യുക്രെയ്നിൽ റഷ്യയുടെ വൻ വ്യോമാക്രമണം. ഊർജ്ജ നിലയങ്ങൾ ആക്രമിക്കില്ലെന്ന വാഗ്ദാനം റഷ്യ ലംഘിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ചൊവ്വാഴ്ച ആരോപിച്ചു.
നൂറുകണക്കിന് ഡ്രോണുകളും 32 ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു.
അതിശൈത്യം തുടരുന്നതിനിടയിൽ ജനങ്ങൾക്ക് വൈദ്യുതിയും ചൂടും വെള്ളവും നിഷേധിക്കാനുള്ള മോസ്കോയുടെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമാണ് ഈ ആക്രമണമെന്ന് യുക്രെയ്ൻ പറഞ്ഞു. കീവിൽ താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്ന രാത്രിയിലാണ് റഷ്യ ഈ ക്രൂരത കാട്ടിയത്.



