യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഭർത്താവ് ടോമി തോമസ്. ഗവർണറെ ഉൾപ്പെടെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവർണർ ഉറപ്പുനൽകിയതായും ടോമി തോമസ് വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ നന്നായി ഇടപെടുന്നുണ്ടെന്നും ടോമി തോമസ് കൂട്ടിച്ചേർത്തു.
നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് ടോമി പറഞ്ഞു. നിമിഷ പ്രിയയുമായി ഫോണിൽ സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഗവർണർ എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഈ വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ട്. ‘പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും’ ടോമി കൂട്ടിച്ചേർത്തു.
യെമൻ പൗരൻ്റെ കുടുംബം ഇതുവരെ ബ്ലഡ് മണി (ദയാധനം) ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ അത് നൽകാൻ തയ്യാറാണെന്നും ടോമി പ്രതികരിച്ചു. യെമനും ഇന്ത്യയും തമ്മിൽ നയതന്ത്ര ബന്ധം ഇല്ലാത്തതാണ് നിമിഷ പ്രിയയുടെ മോചനം വൈകാൻ കാരണമെന്നും ടോമി ചൂണ്ടിക്കാട്ടി.