തിരുവനന്തപുരം: കെഎസ്ഇബി നല്‍കിയ പെറ്റീഷൻ പരിഗണിച്ച റെഗുലേറ്ററി കമ്മീഷൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്‍ഇബിക്ക് അനുമതി നല്‍കി. സംസ്ഥാനത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് അനുമതി നല്‍കിയത്.

പരമാവധി 250 മെഗാ വാട്ട് വരെ വാങ്ങാം. വൈദ്യുതി വില യൂണിറ്റിന് 10 രൂപയിൽ താഴെ ആയിരിക്കണം. മേയ്‌ 15 വരെയാണ് സമയ പരിധി നല്‍കിയിരിക്കുന്നത്. കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ആവശ്യം വര്‍ധിച്ചിരക്കുകയാണ്. കഴിഞ്ഞ 18ന് പ്രതിദിന ഉപയോഗം 117 ദശലക്ഷം യൂണിറ്റ് എന്ന റിക്കാര്‍ഡിലെത്തുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ ബോര്‍ഡ്, റെഗുലേറ്ററി കമ്മീഷന് പെറ്റീഷൻ നല്‍കിയത്. കഴിഞ്ഞ 24ന് കമ്മീഷന് ഹിയറിംഗ് നടത്തിയെങ്കിലും പെറ്റീഷൻ പൂര്‍ണമല്ലാത്തതിനാൽ പുതുക്കി നല്‍കാന് നിർദേശിച്ചു. അതേസമയം അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആവശ്യമെങ്കിൽ വൈദ്യുതി വാങ്ങാൻ അനുമതി നല്‍കുകയായിരുന്നു.