രാജസ്ഥാനിലെ ജലോർ ജില്ലയിൽ യുവതികൾക്കും പെൺകുട്ടികൾക്കും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഗ്രാമപ്പഞ്ചായത്തിന്റെ വിചിത്രമായ ഉത്തരവ്. ജലോറിലെ ഗാസിപൂർ ഗ്രാമത്തിൽ ചേർന്ന ചൗധരി കമ്മ്യൂണിറ്റിയുടെ യോഗത്തിലാണ് 15 ഗ്രാമങ്ങളിലെ മരുമക്കൾക്കും യുവതികൾക്കും ക്യാമറയുള്ള ഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.

2026 ജനുവരി 26 റിപ്പബ്ലിക് ദിനം മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. സ്മാർട്ട്ഫോണുകൾക്ക് പകരം സാധാരണ കീപാഡ് ഫോണുകൾ മാത്രമേ ഇവർക്ക് ഉപയോഗിക്കാൻ അനുവാദമുള്ളൂ.

പൊതുചടങ്ങുകൾക്കോ വിവാഹങ്ങൾക്കോ അയൽപക്കത്തെ വീടുകളിലോ പോകുമ്പോൾ ക്യാമറയുള്ള ഫോണുകൾ കൈവശം വെക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. കമ്മ്യൂണിറ്റി പ്രസിഡന്റ് സുജ്നാറാം ചൗധരിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.