ന്യൂഡൽഹി: ഡൽഹിയിൽ നടന്ന എഐ ഉച്ചകോടിയിൽ യൂത്ത് കോൺ‌ഗ്രസ് പ്രവർത്തകർ ഷർട്ടൂരി പ്രതിഷേധിച്ച സംഭവത്തിൽ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യം ശക്തമാക്കി ബിജെപി. ഉച്ചകോടിയിൽ നടന്ന പ്രതിഷേധത്തിന്‍റെ ബുദ്ധി കേന്ദ്രം രാഹുൽ ഗാന്ധി ആണെന്നും സമരത്തിന്‍റെ ഗൂഢാലോചന രാഹുൽ ഗാന്ധിയുടെ വസ്തയിൽ ആണ് നടന്നതെന്നും ബിജെപി പ്രവർത്തകർ ആരോപിക്കുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടയും വസതിയിലേക്ക് യുവമോർച്ചയുടെ നേതൃത്വത്തിൽ നാളെ വലിയ രീതിയിലുള്ള പ്രതിഷേധ മാർച്ച് നടത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ സമരത്തിൽ പങ്കെടുക്കും എന്നാണ് സൂചന

ഉച്ചകോടിയിലെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് ഡൽഹി സംസ്ഥാന അധ്യക്ഷൻ ഉദയ്ഭാനു ചിബ് ഉൾപ്പടെയുള്ളവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലയാണ് സമരത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പങ്ക് കൂടി അന്വേഷിച്ച് നടപടി വേണമന്നുള്ള ആവശ്യവും ബിജെപി ശക്തമാക്കിയത്.