ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ പ്രീമിയം പെട്രോളിന്‍റെ വില വർധിപ്പിച്ചു. ലിറ്ററിന് 2.35 രൂപ വരെയാണ് വർധിപ്പിച്ചത്. ഉയർന്ന ഒക്ടെയ്ൻ അടങ്ങിയ പ്രീമിയം പെട്രോളിനാണ് വില കൂട്ടിയത്. സാധാരണ പെട്രോൾ വിലയിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ല.

അന്താരാഷ്ട്ര വിപണിയിൽ വിലയിലുണ്ടായ വർധനവും പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയുമാണ് വില വർധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡൽഹി, മുംബൈ, കോൽക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ പുതുക്കിയ വില നിലവിൽ വന്നു. പ്രാദേശിക നികുതികൾ അനുസരിച്ച് ഓരോ സംസ്ഥാനത്തും വിലയിൽ നേരിയ വ്യത്യാസമുണ്ടാകും.