ദൈവം കേൾക്കാത്ത ഒരു നിലവിളിയുമില്ലെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ജൂൺ 11 നു നടന്ന പൊതുസമ്മേളനത്തിൽ ക്രിസ്തീയപ്രത്യാശയെക്കുറിച്ചു സംസാരിക്കുകയായിരുന്നു പാപ്പ.

“നഷ്ടപ്പെട്ടതായി തോന്നുമ്പോൾപോലും നാം ഒരിക്കലും പ്രത്യാശ ഉപേക്ഷിക്കരുത്. ദൈവം കേൾക്കാത്ത ഒരു നിലവിളിയുമില്ല. ഇത് മനസ്സിലാക്കാൻ മർക്കോസിന്റെ സുവിശേഷത്തിൽ വിവരിച്ചിരിക്കുന്ന ബർത്തിമെയോസിന്റെ കഥ നമ്മെ സഹായിക്കും. വിശ്വാസികൾ അവരുടെ മുറിവേറ്റതോ, ദുർബലമോ ആയ ജീവിതമേഖലകൾ ക്രിസ്തുവിന്റെ ഹൃദയത്തിനുമുന്നിൽ കൊണ്ടുവരണം. നമ്മുടെ നിലവിളി കേട്ട് നമ്മെ സുഖപ്പെടുത്തണമേ എന്ന് വിശ്വാസത്തോടെ കർത്താവിനോട് അപേക്ഷിക്കാം!” – പാപ്പ ആഹ്വാനം ചെയ്തു.