ന്യൂഡൽഹി: കൈകൾ ബന്ധിച്ച് പ്രതികളെക്കൊണ്ട് പരേഡ് ചെയ്യിച്ച ചിത്രം സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത പോലീസ് നടപ‌ടിയിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. പ്രതികളുടെ ചിത്രം പോസ്‌റ്റ് ചെയ്യുന്നതിനു മാർഗനിർദേശം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി നടപടി.

ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, അസം, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലെ പോലീസിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കൈകൾ ബന്ധിച്ചും കയറുകൊണ്ട് വരിഞ്ഞും പ്രതികളെ പരേഡ് ചെയ്യിച്ചും മുട്ടുകുത്തിച്ചുമുള്ള ദൃശ്യങ്ങൾ പോലീസ് തന്നെ പോസ്‌റ്റ് ചെയ്യുന്ന രീതിയെക്കുറിച്ചു ഹർജിക്കാരന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

പ്രതികളുടെ അന്തസ് കെടുത്തുമെന്നതിനു പുറമേ അതു സമൂഹമാധ്യമ വിചാരണയ്ക്ക് വഴിയൊരുക്കുമെന്നും അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ പറഞ്ഞു. മാധ്യമങ്ങൾക്കു വിവരം കൈമാറുന്നതുമായി ബന്ധപ്പെട്ടു പോലീസിനുള്ള മാർഗരേഖ തയാറാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.