ബംഗ്ലാദേശിൽ പുതിയ ഭരണകൂടം അധികാരമേൽക്കുന്ന ചരിത്രനിമിഷത്തിന് സാക്ഷിയാകാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ക്ഷണം. ഫെബ്രുവരി 17-ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാനാണ് മോദിയെ ക്ഷണിച്ചത്. ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം തിരിച്ചെത്തി അധികാരം പിടിച്ചെടുത്ത താരിഖ് റഹ്മാന്റെ ഈ നീക്കം ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള ആദ്യ പടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 

13 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന ഈ ചടങ്ങിൽ ഇന്ത്യയുടെ സാന്നിധ്യം അയൽരാജ്യങ്ങളുമായുള്ള ഭാവി നയതന്ത്രത്തിന് ഏറെ പ്രധാനമാണ്. അതേസമയം ക്ഷണം ലഭിച്ചതായി ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല , പ്രധാനമന്ത്രി മോദി ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. 

ധാക്കയിൽ നടക്കുന്ന പരിപാടിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈന, സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ഭൂട്ടാൻ എന്നിവയാണ് മറ്റ് രാജ്യങ്ങൾ.