ഇംഫാൽ: മണിപ്പൂരിലെ വംശീയ കലാപത്തിന് അറുതി വരുത്താനുള്ള നിർണായക നീക്കവുമായി പുതിയ മുഖ്യമന്ത്രി രംഗത്തെത്തി. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ കുക്കി-സോ വിഭാഗത്തിലെ നേതാക്കൾ ചർച്ചകൾക്കായി തയ്യാറായതാണ് റിപ്പോർട്ട്.

മണിപ്പൂരിലെ പുതിയ മുഖ്യമന്ത്രി കുക്കി-സോ വിഭാഗങ്ങൾക്ക് നേരെ സമാധാന ചർച്ചകൾക്ക് സന്നദ്ധതയറിയിച്ചതോടെയാണ് ചർച്ചകൾക്ക് കളമൊരുങ്ങിയത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി വിട്ടുവീഴ്ചകൾക്കും സംവാദങ്ങൾക്കും സർക്കാർ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ ക്ഷണത്തോട് അനുകൂലമായാണ് കുക്കി-സോ നേതാക്കൾ പ്രതികരിച്ചത്.

മുൻപ് ചർച്ചകളിൽ നിന്ന് വിട്ടുനിന്നിരുന്ന ഇവർ, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ തങ്ങളുടെ ആവശ്യങ്ങൾ സമാധാനപരമായി ഉന്നയിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. മണിപ്പൂരിലെ ഈ പുതിയ നീക്കങ്ങൾക്ക് കേന്ദ്രത്തിന്‍റെ പൂർണ പിന്തുണയുണ്ട്. സമാധാന ചർച്ചകൾ സുഗമമാക്കുന്നതിന് കേന്ദ്ര ഏജൻസികളും സഹകരിക്കുന്നുണ്ട്.

ഒരു വർഷത്തോളം നീണ്ടുനിന്ന രാഷ്ട്രപതി ഭരണത്തിന് ഒ‌ടുവിൽ 2026 ഫെബ്രുവരി 4-നാണ് മണിപ്പൂരിലെ പുതിയ മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് ചുമതലയേറ്റത്. മണിപ്പൂരിലെ വംശീയ കലാപത്തെത്തുടർന്ന് എൻ. ബിരേൻ സിംഗ് രാജിവെച്ചതിനെത്തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നത്.