വർഷങ്ങളായി കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാൻ അന്താരാഷ്ട്ര എയർലൈൻസിന്റെ (പിഐഎ) സ്വകാര്യവൽക്കരണ നടപടികൾ പൂർത്തിയായി. ഇസ്ലാമാബാദിൽ നടന്ന കടുത്ത ലേലത്തിനൊടുവിൽ 135 ശതകോടി രൂപയ്ക്ക് (പാകിസ്ഥാൻ രൂപ) ആരിഫ് ഹബീബ് ഗ്രൂപ്പ് ദേശീയ വിമാനക്കമ്പനിയെ സ്വന്തമാക്കി.
നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റൊഴിയാനുള്ള പാക് സർക്കാരിന്റെ നീക്കത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായാണ് ഈ ഇടപാട് വിലയിരുത്തപ്പെടുന്നത്. ലേല പ്രക്രിയയിൽ പങ്കെടുത്ത മൂന്ന് ബിഡ്ഡർമാരിൽ നിക്ഷേപ സ്ഥാപനമായ ആരിഫ് ഹബീബ് ഗ്രൂപ്പാണ് ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്തത്.



