കല്‍പ്പറ്റ: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. പൊള്ളാച്ചി മക്കിനംപെട്ടി എസ്‌വി ഗാര്‍ഡന്‍ വിഗ്‌നേഷിനെ (29) യാണ് വയനാട് ജില്ലാ സൈബര്‍ പോലീസ് കഴിഞ്ഞ ദിവസം പൊള്ളാച്ചിയില്‍നിന്നു പിടികൂടിയത്. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാമെന്ന് വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ട് വിശ്വസിപ്പിച്ച് 2024 ഡിസംബറിനും 2025 മാര്‍ച്ചിനും ഇടയില്‍ 31,48,000 രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.

കുപ്പാടി മൂന്നാംമൈല്‍ സ്വദേശിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോം നിര്‍മിച്ചായിരുന്നു തട്ടിപ്പ്. ട്രേഡിംഗിനെന്ന വ്യാജേന നല്‍കിയ ബാങ്ക് അക്കൗണ്ടുകളില്‍ പല തവണ പണം നിക്ഷേപിപ്പിച്ച് ലാഭമോ മുതലോ നല്‍കാതെ കബളിപ്പിക്കുകയായിരുന്നു.

പ്രതി ഉപയോഗിച്ച അക്കൗണ്ടിനെതിരേ 14 സംസ്ഥാനങ്ങളിലായി 29ഓളം എന്‍സിആര്‍പി (നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍) റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും ഒരുമാസത്തിനകം ഈ അക്കൗണ്ടില്‍ 3.25 കോടിയോളം രൂപ വന്നതായും പോലീസ് കണ്ടെത്തി. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവിലാണ് പ്രതിയെ വലയിലാക്കിയത്.

സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫ്, എസ്‌ഐ എ.വി. ജലീല്‍, സീനിയര്‍ സിപിഒ വി.കെ. ശശി, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. അരുണ്‍, എല്‍.എ. ലിന്‍രാജ്, കെ.എ. ഷൈജല്‍, മുഹമ്മദ് അനീസ്, മുസ്‌ലിഹ്, പി.പി. പ്രവീണ്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.