ആഗോള ഊർജ്ജ വിപണിയെ പ്രതിസന്ധിയിലാക്കി ഹോർമുസ് കടടുക്കിലെ കപ്പൽ ഗതാഗതം സ്തംഭിച്ച സാഹചര്യത്തിൽ, പ്രശ്നപരിഹാരത്തിനായി ഒമാനും ഇറാനും നേരിട്ടുള്ള ചർച്ചകൾ ആരംഭിച്ചു. ഒക്ടോബർ 28-ന് നടന്ന അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതോടെയാണ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണപ്പാതയിൽ പ്രതിസന്ധി രൂപപ്പെട്ടത്.

ഏപ്രിൽ 4-ന് നടന്ന ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിതല ചർച്ചയിൽ ഇരുരാജ്യങ്ങളിലെയും വിദഗ്ധർ പങ്കെടുത്തതായി ഒമാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പ്രാദേശിക സംഘർഷങ്ങൾ നിലനിൽക്കുമ്പോഴും കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാനുള്ള പ്രായോഗികമായ വഴികൾ കണ്ടെത്താനാണ് ചർച്ചകൾ ഊന്നൽ നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ ഗതാഗതം സുഗമമാക്കാൻ വിദഗ്ധർ സമർപ്പിച്ച വിവിധ നിർദ്ദേശങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ പഠനവിധേയമാക്കും.