മാസങ്ങൾ നീണ്ടുനിന്ന യുവജന പ്രക്ഷോഭങ്ങൾക്കൊടുവിൽ കെ പി ശർമ്മ ഒലി സർക്കാർ വീണതിനെത്തുടർന്ന് നേപ്പാളിൽ നിർണ്ണായക പൊതുതിരഞ്ഞെടുപ്പ് നടക്കുന്നു. വ്യാഴാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 5 മണി വരെ തുടരും.

രാജ്യത്തെ 1.89 കോടി വോട്ടർമാർ 275 അംഗ പ്രതിനിധി സഭയെ തിരഞ്ഞെടുക്കാൻ പോളിംഗ് ബൂത്തുകളിലെത്തും. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളും മാറ്റം ആഗ്രഹിക്കുന്ന യുവജനതയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.

തിരഞ്ഞെടുപ്പ് നടപടികൾക്കായി 10,967 പോളിംഗ് ബൂത്തുകളും 23,112 കേന്ദ്രങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ബാലറ്റ് പെട്ടികൾ സുരക്ഷിതമാക്കിയാലുടൻ വോട്ടെണ്ണൽ ആരംഭിക്കും. 24 മണിക്കൂറിനുള്ളിൽ ആദ്യഫലങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.