തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയിലെ സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട്ആറ് ഘടക കഷികള്‍ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്, കേരള കാമരാജ് കോണ്‍ഗ്രസ്, ശിവസേന, സോഷ്യലിസ്റ്റ് ജനതാദള്‍, നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി, ലോക ജനശക്തി പാര്‍ട്ടി എന്നിവരാണ് രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കിയത്.

കഴിഞ്ഞ എന്‍ഡിഎ യോഗത്തില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഘടകകക്ഷി ചര്‍ച്ചകള്‍ ചെയര്‍മാന്‍റെ സാന്നിധ്യത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതുണ്ടാവും എന്ന് രാജീവ് ചന്ദ്രശേഖര്‍ ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍, ഫെബ്രുവരി 15 ന് നടന്ന ഉഭയ കക്ഷി ചര്‍ച്ചയില്‍ രാജീവ് ചന്ദ്രശേഖറിന്‍റെ സാന്നിധ്യം ഉണ്ടായില്ല. നാളിതുവരെ ഒരു തീരുമാനമോ തുടര്‍നടപടിയോ ഉണ്ടായില്ല.

മുന്നണിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചെയര്‍മാന്‍റെ സാന്നിധ്യത്തില്‍ ഉഭയ കക്ഷി ചര്‍ച്ച നടത്തി അടിയന്തരമായി തീരുമാനം ഉണ്ടാകേണ്ടതാണ്. എന്‍ഡിഎയുടെ കെട്ടുറപ്പിന് ഇത് അത്യന്താപേക്ഷിതമാണ്. ഇതിനായി എത്രയും വേഗം സമയം നിശ്ചയിച്ച് നല്‍കണമെന്ന ആവശ്യമാണ് ഘടകകക്ഷികള്‍ മുന്നോട്ട് വയ്ക്കുന്നത്.