മൂന്ന് മക്കൾക്ക് വിഷം നൽകിയെന്ന കുറ്റത്തിന് നാല് വർഷം ജയിലിൽ കഴിഞ്ഞ 37-കാരനായ മൻഖുർഡ് സ്വദേശിയെ മുംബൈ കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷൻ്റെ കേസ് പൂർണ്ണമായും തകർന്നതായി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

പ്രതിയായ മുഹമ്മദ് അലി നൗഷാദ് അലി അൻസാരിയെ വെറുതെ വിട്ടുകൊണ്ട് അഡീഷണൽ സെഷൻസ് ജഡ്ജി അശ്വിനി കസ്തൂരെ പറഞ്ഞത്, “പ്രതിയെ നിലവിലെ കുറ്റവുമായി ബന്ധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടു” എന്നാണ്. മൊഴികളിലെ വൈരുദ്ധ്യങ്ങൾ, തെളിവുകളുടെ അഭാവം, കൂറുമാറിയ സാക്ഷികൾ എന്നിവയും കോടതി ചൂണ്ടിക്കാട്ടി.