ചെന്നൈ: ഇത്തവണ തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ സൂപ്പർതാരം ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ആർക്കും വാഗ്ദാനങ്ങൾ നൽകാൻ കഴിയുമെങ്കിലും ജനം വിശ്വസിക്കുന്നത്

ഡിഎംകെയുടെ വാഗ്ദാനങ്ങൾ മാത്രമാണെന്നും അഭിപ്രായ സർവേകളിലെ മുന്നേറ്റം ഇതിനുതെളിവാണെന്നും അദ്ദേഹം പറഞ്ഞു.വിരുദുനഗറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കവേയാണ് സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രായഭേദമന്യേ എല്ലാ വിഭാഗത്തിലുള്ളവരുടെയും ആഗ്രഹങ്ങൾ നിറവേറ്റുന്നതാണ് ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. ഡിഎംകെയുടെ ഉറപ്പുകളിൽ എല്ലാ ജനങ്ങളും ഉൾപ്പെടുന്നു.

ജനം അതിനാൽ തങ്ങളെ വിശ്വസിക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. വീട്ടമ്മമാർക്ക് ഗൃഹോപകരണങ്ങൾ വാങ്ങാൻ 8,000 രൂപയുടെ കൂപ്പണുകൾ ഡിഎംകെ അധികാരത്തിൽ എത്തിയാൽ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ബിജെപിയെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായി സ്റ്റാലിൻ വിമർശിച്ചു. തമിഴ്‌നാടിന്‍റെ വികസനം തടയാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരം ഡൽഹിയും തമിഴ്‌നാടും തമ്മിലാണെന്നും സ്റ്റാലിൻ പറഞ്ഞു.