അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങൾ ഇറാനെതിരെ നയിക്കുന്ന സായുധ സംഘർഷത്തെത്തുടർന്ന് ശനിയാഴ്ച 410 വിമാനങ്ങൾ റദ്ദാക്കിയതായി സിവിൽ ഏവിയേഷൻ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഞായറാഴ്ചയും സ്ഥിതിഗതികളിൽ മാറ്റമുണ്ടാവില്ല. ഞായറാഴ്ച 444 എണ്ണം റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള സായുധ സംഘർഷത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ മുഴുവൻ വിമാന സർവീസുകളും ശനിയാഴ്ച വലിയ ആഘാതം നേരിട്ടു. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ നിരവധി ഇന്ത്യൻ വിമാനക്കമ്പനികൾ മിഡിൽ ഈസ്റ്റിലുടനീളമുള്ള സ്ഥലങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചതായി പ്രഖ്യാപിച്ചു. പ്രാദേശിക വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് ഇന്ത്യയിൽ നിന്ന് ടെൽ അവീവിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം യാത്രാമധ്യേ തിരിച്ചുപോകേണ്ടിവന്നതിന് മണിക്കൂറുകൾക്ക് ശേഷമാണ് രണ്ട് എയർലൈനുകളിൽ നിന്നും ഈ പ്രഖ്യാപനം വന്നത്.



