രാജ രഘുവംശിയും ഭാര്യ സോനവും മേഘാലയയിലെ ഒരു വനപാതയിലൂടെ കാൽനടയായി സഞ്ചരിക്കുന്നതിന്റെ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. രാജയെ ഭാര്യയും കാമുകനും കൂടി മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയിൽ കൊല്ലപ്പെടുത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ചിത്രീകരിച്ചതാണെന്നാണ് വിവരം.
മെയ് 23 ന് ചിറാപുഞ്ചിയിലെ നോൻഗ്രിയത്ത് ഗ്രാമത്തിലെ പ്രശസ്തമായ ഡബിൾ ഡെക്കർ റൂട്ട് ബ്രിഡ്ജ് സന്ദർശിക്കാനെത്തിയ യൂട്യൂബർ ദേവേന്ദർ സിംഗ്, തന്റെ ഒരു യാത്രാ വീഡിയോയിൽ അബദ്ധത്തിൽ ദമ്പതികളെ പകർത്തിയിരുന്നു. ദിവസങ്ങൾക്ക് ശേഷം തന്റെ ഫൂട്ടേജ് പരിശോധിച്ചതിന് ശേഷം ക്ലിപ്പ് പങ്കിട്ട സിംഗ്, ഇൻഡോർ ആസ്ഥാനമായുള്ള ദമ്പതികളുടെ “അവസാനത്തെ ലഭ്യമായ വീഡിയോ” എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.
“ഞങ്ങൾ താഴേക്ക് പോകുമ്പോൾ ഏകദേശം രാവിലെ 9.45 ആയിരുന്നു. നോഗ്രിയത്ത് ഗ്രാമത്തിൽ രാത്രി താമസിച്ച ശേഷം ദമ്പതികൾ മുകളിലേക്ക് പോകുകയായിരുന്നു. ഇത് ദമ്പതികളുടെ അവസാന റെക്കോർഡിംഗ് ആണെന്ന് ഞാൻ കരുതുന്നു, രാജയുടെ അടുത്ത് നിന്ന് കണ്ടെത്തിയ അതേ വെള്ള ഷർട്ട് തന്നെയാണ് സോനം ധരിച്ചിരുന്നത്.” യൂട്യൂബർ എഴുതി.