ധാക്ക: ബംഗ്ലാദേശില്‍ അഞ്ചാംപനി ബാധിച്ച് ഒരു മാസത്തിനിടെ നൂറിലേറെ കുട്ടികള്‍ മരിച്ചു. അഞ്ചാംപനിയെ ചെറുക്കാന്‍ അടിയന്തര വാക്സിനേഷന് നടപടികള്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ആരംഭിച്ചു.
മാര്‍ച്ച് 15നു ശേഷം അഞ്ചാംപനി സംശയിക്കുന്ന 7,500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 900 കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം 125 കേസുകള്‍ മാത്രമാണു റിപ്പോര്‍ട്ട് ചെയ്തത്.ബംഗ്ലാദേശില്‍ ഒമ്പതു മാസം പ്രായമുള്ള കുട്ടികള്‍ക്കാണ് അഞ്ചാംപനി വാക്സിന് നല്‍കാറുള്ളത്.
ഈയിടെയുണ്ടായ കേസുകളില്‍ മൂന്നിലൊന്നും ഒമ്പതു മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളിലാണു റിപ്പോർട്ട് ചെയ്തത്. ഈ പ്രായക്കാർക്ക് വാക്സിന് നല്‍കാനാവില്ലെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
ഓരോ നാലു വര്‍ഷം കുടുന്പോൾ ബംഗ്ലാദേശില്‍ പ്രത്യേക അഞ്ചാംപനി വാക്സിനേഷന് പദ്ധതി നടപ്പാക്കാറുണ്ട്. എന്നാല്‍, 2020 മുതല്‍ ഇതു കൃത്യമായി നടക്കുന്നില്ല. കോവിഡും രാഷ് ട്രീയ അസ്ഥിരതയുമാണു കാരണം.



