കാസർകോ‍ഡ് മഞ്ചേശ്വരം തുമിനാട്ടിൽ 18കാരിയായ മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. പിതാവ് ഉമ്മർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്.

വീടിനകത്ത് വെച്ച് നടന്ന വാക്കുതര്‍ക്കത്തിനൊടുവിൽ പിതാവ് പെണ്‍കുട്ടിയെ വെട്ടുകയായിരുന്നു. മറിയത്തിന്റെ ശരീരത്തിൽ ഒന്നിലധികം തവണ വെട്ടേറ്റു. രക്തത്തിൽ കുളിച്ച പെൺകുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. 

അതേസമയം പ്രതി മയക്കുമരുന്നിന് അടിമയെന്നും നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വീടിനകത്ത് വെച്ചാണ് ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്.