ഇടുക്കി: മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട വി.ഡി. സതീശന് അഭിനന്ദനങ്ങളുമായി സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം.എം. മണി. പടനയിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു.

നിയുക്ത മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശന് ആശംസകൾ നേരുന്നുവെന്ന് എം.എം. മണി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, ഡൽഹിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്.