കൊച്ചി: ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് സിനിമയുടെ റിലീസിനെതിരെ വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ. കണ്ണൂരിലും കൊച്ചിയിലും ഡിവൈഎഫ്ഐ പ്രവർത്തകർ തിയറ്ററുകളിലെത്തി പ്രതിഷേധിച്ചു. എറണാകുളത്തെ ഷേണായീസ് തിയറ്ററിൽ അധികൃതരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.

കേരളത്തെ ഇകഴ്ത്തികാണിക്കുന്ന സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്നും പ്രദർശനം റദ്ദാക്കണമെന്നുമാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം. പ്രതിഷേധത്തെ തുടർന്ന് ഷേണായീസ് തിയറ്ററിൽ രാവിലെ 10.10ന് നടത്താനിരുന്ന പ്രദർശനം മാറ്റി. മുപ്പതു ടിക്കറ്റുകൾ ഇവിടെ വിറ്റുപോയിരുന്നു.

സിനിമയുടെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തതോടെയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. നിർമാതാക്കൾ നൽകിയ അപ്പീലിലാണ് ജസ്റ്റീസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റീസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റെ ഉത്തരവ്.