തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറട പനച്ചമൂട്ടില്‍ പഞ്ചാംകുഴി മാവുവിള പ്രിയംവദ എന്ന 48കാരി കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവായത് പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാളുടെ ബന്ധുക്കളുടെ സംശയമെന്ന് റിപ്പോർട്ട്. ബന്ധുക്കൾ തങ്ങളുടെ സംശയം ജൂൺ 15ന് രാവിലെ മാവുവിള പള്ളിവികാരിയോട് പറഞ്ഞു. വൈദികൻ പോലീസിന് വിവരം കൈമാറി.
വീടിന്റെ പരിസരത്ത് രക്തക്കറയുള്ളതായി പോലീസ് കസ്റ്റഡിയിൽ ഉള്ളയാളുടെ ബന്ധുക്കൾ പോലീസിന് വിവരം കൈമാറിയെന്നാണ് റിപ്പോർട്ട്. ഇതിനകം പ്രിയംവദയെയാണ് കാണാനില്ലെന്ന പരാതി അവരുടെ മകള്‍ പോലീസില്‍ നല്‍കിയിരുന്നു. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ രക്തക്കറയും മുടിയും കണ്ടെത്തിയെന്ന് ചെയ്യുന്നു.. വിനോദ് സഹോദരൻ സന്തോഷ് എന്നിവർ പോലീസ് കസ്റ്റഡിയിലുണ്ട്. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന് സർക്കിൾ ഇൻസ്പെക്ടർമാർ ഇവരെ ചോദ്യം ചെയ്തു.
ജൂൺ 12 മുതലാണ് പ്രിയംവദയെ കാണാതായത്. ജൂൺ 12ന് ജോലിക്ക് പോയ പ്രിയംവദ തിരിച്ചു വന്നില്ല. രണ്ട് പെൺമക്കളാണ് പ്രിയംവദയ്ക്ക്. ഒരു മകൾ വിദേശത്താണ്. നാട്ടിലുള്ള മകൾ പലവട്ടം ഫോൺ ചെയ്തിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ പോലീസിൽ പരാതി നൽകി.
പ്രിയംവദയെ പിടിയിലുള്ളവരുടെ പുരയിടത്തിൽ തന്നെ കുഴിച്ചിട്ടതായാണ് സംശയിക്കുന്നത്. വീടിന് സമീപം മണ്ണ് ഇളകിക്കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പിടിലുള്ളയാളും പ്രിയംവദയും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു. രാത്രിയിൽ വീടിനോട് ചേർന്ന് കുഴിയെടുത്ത് അതിൽ മൃതദേഹം വെക്കുകയും, പാറമണല്‍ കൊണ്ട് മൂടുകയും ചെയ്തെന്നാണ് സംശയിക്കുന്നത്.