സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ആശ്വാസം. ജൂൺ മാസം ആരംഭത്തിൽ നിശ്ചലമായി തുടങ്ങിയ വിപണിയിൽ പിന്നീടുള്ള ദിവസങ്ങളിൽ ഉയർച്ചയാണ് ഉണ്ടായത്. പിന്നീട് ഇന്നലെയാണ് വിലയിൽ 1200 രൂപയുടെ വൻ ഇടിവുണ്ടായത്. 73000 വും കടന്ന് ഈ മാസത്തെ ഉയർന്ന നിരക്കിൽ തുടരന്നതിനിടയിലാണ് സ്വർണ വിപണിയിൽ വൻ ഇടിവുണ്ടായത് എന്നും ശ്രദ്ധേയമാണ്. നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നതിനാൽ ഇന്നും 71,840 രൂപയാണ് ഒരു പവൻ്റെ വില.

ഒരു ഗ്രാം സ്വർണത്തിൻ്റെ വില വീണ്ടും 9000 ന് താഴേക്കെത്തി. 8980 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.