സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ശനിയാഴ്ച പവന് 40 രൂപയുടെ നേരിയ ഇടിവാണ് ഉണ്ടായിരുന്നത്. അന്ന് മുതൽ ഇന്ന് വരെ, തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ഒരേവിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണവിലയിൽ 1300 രൂപയിലധികം കുറവ് രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്. എന്നാൽ ഓണ വിപണി സ്വർണവിലയിൽ എന്ത് മാറ്റമുണ്ടാക്കും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ. നിരക്കുകളിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ 74,200 രൂപയാണ് ഇന്നും സ്വർണവില. 9,275 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.