കരൂർ ദുരന്തത്തിലെ അന്വേഷണം സുപ്രിംകോടതി സിബിഐയ്ക്ക് വിട്ടു. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ തിക്കിലും തിരക്കിലും പെട്ടുള്ള സംഭവം “ദേശീയ മനസ്സാക്ഷിയെ പിടിച്ചുലച്ചു” എന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ജെ മഹേശ്വരി പറഞ്ഞു. എല്ലാ കക്ഷികളുടെയും ആശങ്കകൾ അകറ്റാൻ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് കോടതി ഊന്നിപ്പറഞ്ഞു. പൗരന്മാരുടെ മൗലികാവകാശങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ് സുപ്രീം കോടതി സിബിഐക്ക് കൈമാറിയത്.
സിബിഐ അന്വേഷണം നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മൂന്നംഗ മേൽനോട്ട സമിതിയും കോടതി രൂപീകരിച്ചു. മുൻ സുപ്രീം കോടതി ജഡ്ജി അജയ് റസ്തോഗിയുടെ നേതൃത്വത്തിലായിരിക്കും ഈ സമിതിയിൽ രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുക. പ്രത്യേകിച്ച് സംസ്ഥാനത്ത് താമസിക്കാത്ത തമിഴ്‌നാട് കേഡറിൽ നിന്നുള്ളവരാകും ഇവർ. തിക്കിലും തിരക്കിലും പെട്ട കേസുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും അന്വേഷണങ്ങൾ നടത്താനും കോടതിക്ക് കഴിയും.



