വാഷിംഗ്‌ടൺ: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ യുദ്ധത്തിന്‍റെ വക്കിലെത്തിയിരിക്കെ, അമേരിക്ക നേരിട്ടുള്ള സൈനിക ഇടപെടലിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇറാനെതിരെയുള്ള നീക്കങ്ങളിൽ ഇസ്രയേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച യുഎസ്, ആവശ്യമെങ്കിൽ കരയുദ്ധം നടത്താനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായാണ് വിവരം.

പശ്ചിമേഷ്യയിലെ തങ്ങളുടെ സൈനിക താവളങ്ങളിലേക്ക് കൂടുതൽ അത്യാധുനിക ആയുധങ്ങളെയും സൈനികരെയും അമേരിക്ക വിന്യസിച്ചിട്ടുണ്ട്. ഇറാന്‍റെ പ്രത്യാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിന്‍റെ സുരക്ഷ ഉറപ്പാക്കാനാണ് യുഎസ് നീക്കം. നിലവിലെ വ്യോമാക്രമണങ്ങൾക്കും മിസൈൽ പ്രതിരോധങ്ങൾക്കും പുറമേ, ഒരു കരയുദ്ധത്തിന്‍റെ സാധ്യതകൾ കൂടി മുന്നിൽക്കണ്ട് സൈനിക വ്യൂഹങ്ങളെ സജ്ജമാക്കാൻ വൈറ്റ് ഹൗസ് നിർദേശം നൽകിയതായാണ് വിവരം.

യുദ്ധം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയെയും എണ്ണ വിപണിയെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. നയതന്ത്ര തലത്തിലുള്ള ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ മേഖലയിൽ ഒരു വൻ യുദ്ധം ഒഴിവാക്കാനാവില്ലെന്നാണ് വിലയിരുത്തൽ.