ഇറാൻ-ഇസ്രായേൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ നൂറോളം ഇന്ത്യൻ വിദ്യാർത്ഥികൾ അതിസാഹസികമായ യാത്രയിലൂടെ നാട്ടിലേക്ക് മടങ്ങുന്നു. വടക്കൻ ഇറാനിലെ ഊർമിയ സർവകലാശാലയിൽ മെഡിക്കൽ പഠനം നടത്തുന്ന വിദ്യാർത്ഥികളാണ് വ്യാഴാഴ്ച അതിർത്തി കടന്നുള്ള യാത്ര ആരംഭിക്കുന്നത്.
ജമ്മു കാശ്മീരിൽ നിന്നുള്ളവരാണ് ഈ സംഘത്തിൽ ഭൂരിഭാഗവും. വിമാനത്താവളങ്ങൾ അടച്ചതും വ്യോമഗതാഗത നിയന്ത്രണങ്ങളും കാരണം റോഡ് മാർഗ്ഗം അർമേനിയൻ അതിർത്തിയിലെത്തി അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്ക് പറക്കാനാണ് ഇവരുടെ തീരുമാനം.
ഇറാൻ-ഇസ്രായേൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ നൂറോളം ഇന്ത്യൻ വിദ്യാർത്ഥികൾ അതിസാഹസികമായ യാത്രയിലൂടെ നാട്ടിലേക്ക് മടങ്ങുന്നു. വടക്കൻ ഇറാനിലെ ഊർമിയ സർവകലാശാലയിൽ മെഡിക്കൽ പഠനം നടത്തുന്ന വിദ്യാർത്ഥികളാണ് വ്യാഴാഴ്ച അതിർത്തി കടന്നുള്ള യാത്ര ആരംഭിക്കുന്നത്.
ജമ്മു കാശ്മീരിൽ നിന്നുള്ളവരാണ് ഈ സംഘത്തിൽ ഭൂരിഭാഗവും. വിമാനത്താവളങ്ങൾ അടച്ചതും വ്യോമഗതാഗത നിയന്ത്രണങ്ങളും കാരണം റോഡ് മാർഗ്ഗം അർമേനിയൻ അതിർത്തിയിലെത്തി അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്ക് പറക്കാനാണ് ഇവരുടെ തീരുമാനം.
ജമ്മു കാശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ (JKSA) നൽകുന്ന വിവരമനുസരിച്ച്, വിദ്യാർത്ഥികൾ ആദ്യം റോഡ് മാർഗ്ഗം സുൽഫ അതിർത്തി വഴി അർമേനിയയിൽ പ്രവേശിക്കും. അവിടെയുള്ള സ്വീവാർട്ട്നോട്ട്സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൊമേഴ്സ്യൽ വിമാനങ്ങൾ വഴി നാട്ടിലേക്ക് തിരിക്കും.



