ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി യുഎസ്-ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ പിതാവും മുൻ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമേനിയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ബന്ധുക്കളും കൊല്ലപ്പെട്ടുവെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ചയിൽ നിന്ന് ചോർന്നതായി പറയപ്പെടുന്ന ഓഡിയോ ഉദ്ധരിച്ച് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.
എന്നാൽ മിസൈലുകൾ കോമ്പൗണ്ടിൽ പതിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് അദ്ദേഹം പൂന്തോട്ടത്തിലേക്ക് കാലെടുത്തുവച്ചതായി റിപ്പോർട്ടിൽ പറയുന്നു.
“മോജ്തബ മുറ്റത്തേക്ക് പോയി എന്തെങ്കിലും ചെയ്ത ശേഷം തിരികെ വരണമെന്നതായിരുന്നു ദൈവത്തിന്റെ ഇഷ്ടം,” ഖമേനിയുടെ ഓഫീസിലെ പ്രോട്ടോക്കോൾ മേധാവി മസാഹെർ ഹൊസൈനി ഇറാനിയൻ ഉദ്യോഗസ്ഥരോട് ഒരു സ്വകാര്യ യോഗത്തിൽ പറഞ്ഞതായി ദി ടെലിഗ്രാഫ് ഉദ്ധരിച്ച റിപ്പോർട്ടിൽ പറയുന്നു.



