യുഎഇ : ഇറാൻ ഇസ്രായേൽ സംഘർഷം യുഎഇ നിവാസികളുടെ വേനൽക്കാല യാത്രാ പദ്ധതികളെ സാരമായി ബാധിച്ചിരിക്കുന്നു. വേനലവധിക്ക് ദീർഘദൂര യാത്രകൾക്ക് തയ്യാറെടുത്തിരുന്ന പലരും ഇപ്പോൾ ആശങ്കയിലാണ്. നിരവധി പേർക്ക് യാത്രാ പദ്ധതികൾ റദ്ദാക്കേണ്ടി വരികയോ ലക്ഷ്യസ്ഥാനങ്ങൾ മാറ്റേണ്ടതായും വന്നു.
ഈ അപ്രതീക്ഷിത സാഹചര്യത്തിൽ, വിദേശയാത്രകൾക്ക് തടസ്സങ്ങൾ നേരിടുന്നവർക്ക് ഒരു ബദലായി താമസ കേന്ദ്രങ്ങളോടുള്ള താൽപ്പര്യം വർധിച്ചുവരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഘർഷം കാരണം വിമാന സർവീസുകളിലെ അനിശ്ചിതത്വവും റദ്ദാക്കലുകളും യാത്രാ സമയം വർദ്ധിപ്പിക്കുകയും ടിക്കറ്റ് നിരക്കുകൾ കൂട്ടുകയും ചെയ്തിട്ടുണ്ട്.
ഇത് പല കുടുംബങ്ങളെയും അവരുടെ യാത്രാ പദ്ധതികളെക്കുറിച്ച് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. സുരക്ഷാ ആശങ്കകളും ഒരു പ്രധാന ഘടകമാണ്. ഹോട്ടലുടമകൾ താമസ കേന്ദ്രങ്ങളോട് താൽപ്പര്യം വർദ്ധിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും, ഇത് ഒരു “ട്രെൻഡ്” ആണെന്ന് ഉറപ്പിച്ചു പറയാൻ സമയമായിട്ടില്ലെന്ന് പ്രീമിയർ ഇന്നിലെ നാദിയ പുർകായസ്ത പറയുന്നു.
അടുത്ത ആഴ്ച സ്കൂൾ അവധി തുടങ്ങുന്നതോടെ ഒരു മാറ്റം പ്രതീക്ഷിക്കാമെന്നും അവർ കൂട്ടിച്ചേർക്കുന്നു. യാത്രാ ബുക്കിംഗുകളുടെ മൊത്തത്തിലുള്ള വേഗത കുറഞ്ഞെങ്കിലും, നിലവിലുള്ള യാത്രാ പദ്ധതികൾ മാറ്റിവയ്ക്കാൻ പലരും തയ്യാറായിട്ടില്ലെന്ന് ടിസിഎ ഗ്രൂപ്പ് സിഇഒ അഹമ്മദ് സോളിമാൻ അഭിപ്രായപ്പെടുന്നു.
എങ്കിലും വിമാനങ്ങൾ റദ്ദാക്കുകയോ റൂട്ട് മാറ്റുകയോ ചെയ്ത ചിലർ ബദലായി താമസ കേന്ദ്രങ്ങളെ പരിഗണിക്കുന്നുണ്ട്. യുഎഇ നിവാസികൾ ഇപ്പോൾ കൂടുതൽ വഴക്കമുള്ളതും പ്രാദേശികവുമായ ഓപ്ഷനുകൾ തേടുന്നു. ആയതിനാൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കാണ് നിലവിൽ കൂടുതൽ പേരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ദീർഘദൂര യാത്രകൾക്ക് പകരം യുഎഇയ്ക്കുള്ളിലെ ഹ്രസ്വ യാത്രകൾക്കും വാരാന്ത്യ പാക്കേജുകൾക്കും ഡിമാൻഡ് കൂടിയേക്കാം. മൗണ്ടൻ റിട്രീറ്റുകൾ, മരുഭൂമിയിലെ ക്യാമ്പിംഗുകൾ, തീരദേശ റിസോർട്ടുകൾ തുടങ്ങിയവയ്ക്ക് ഇത് ഗുണം ചെയ്യുമെന്നും ചിലർ വ്യക്തമാക്കുന്നു. കൂടാതെ
യുഎഇ സർക്കാർ ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ പുതിയ പാക്കേജുകളും ഇവന്റുകളും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
ആയതിനാൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് വിസ എളുപ്പത്തിൽ ലഭിക്കുന്നത് യാത്രക്കാരെ ആകർഷിക്കുകയും ചെയ്യുന്നു. അതേസമയം യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിസ നടപടികളിലെ കാലതാമസം ഈ മാറ്റത്തിന് ഒരു കാരണമായി മാറുന്നു. നിലവിലെ സാഹചര്യത്തിൽ യാത്രാ ഇൻഷുറൻസിന്റെ പ്രാധാന്യം വർദ്ധിച്ചിട്ടുണ്ട്.