കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച ശേഷം യുവതിയും കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.

സംഭവത്തില്‍ നോര്‍ത്ത് പറവൂര്‍ ചാലാക്ക സ്വദേശിനി സഫാന ഷുക്കൂര്‍ (27), ഇവരുടെ കാമുകന്‍ അമല്‍ വേണുഗോപാല്‍ (32), സുഹൃത്തുക്കളായ ജോണ്‍ രാഹുല്‍ (23), ആനന്ദ് മുരുകന്‍ (29) എന്നിവരാണ് നിലവില്‍ റിമാന്‍ഡിലുള്ളത്. ഇവരില്‍ സഫാന സമാനരീതിയിലുള്ള കുറ്റകൃത്യങ്ങള്‍ മുമ്പ് ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തും.

കൊല്ലം നല്ലില സ്വദേശിയും ബധിരനും മൂകനുമായ അമല്‍ ദേവ്( 30) ആണ് ക്രൂര മര്‍ദനത്തിന് ഇരയായത്. വാരിയെല്ലിനു പരിക്കേറ്റ ഇയാള്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.