തൃണമൂൽ കോൺഗ്രസിന്റെ ഹർജി തള്ളി ബംഗാൾ ഹൈക്കോടതി. രാഷ്ട്രീയ കോൺസുലൻസി സ്ഥാപനത്തിനെതിരെ നടത്തിയ റെയ്ഡുകളിൽ അന്വേഷണ ഏജൻസി പിടിച്ചെടുത്തതായി ആരോപിക്കപ്പെടുന്ന ഡാറ്റയുടെ ‘സംരക്ഷണം’ ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. കൊൽക്കത്തയിലെ ഐ-പിഎസി റെയ്ഡുകളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണിത്.

ജനുവരി 8 ന് കൺസൾട്ടൻസി സ്ഥാപനവുമായി ബന്ധപ്പെട്ട സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഒന്നും പിടിച്ചെടുത്തിട്ടില്ലെന്ന ഇഡിയുടെ വ്യക്തമായ പ്രസ്താവന കോടതി രേഖപ്പെടുത്തി. ഇഡിയുടെ മൊഴി ഔപചാരികമായി രേഖപ്പെടുത്തിക്കഴിഞ്ഞാൽ, തൃണമൂൽ പാർട്ടിയുടെ അപേക്ഷ തീർപ്പാക്കാമെന്ന് തൃണമൂൽ അഭിഭാഷകൻ വാദിച്ചതിനെ തുടർന്നാണിത്.

പരിമിതമായ ഒരു ആശ്വാസം മാത്രമേ തങ്ങള്‍ക്ക് വേണ്ടിയുള്ളൂ എന്ന് തൃണമൂല്‍ കോടതിയില്‍ വ്യക്തമാക്കി, അതായത്, പരിശോധനയില്‍ തങ്ങളുടെ ഡാറ്റ എന്തെങ്കിലും പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ സംരക്ഷണം. പശ്ചിമ ബംഗാൾ സർക്കാരിനും മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരായ കേസിൽ ഇഡിയുടെ ഹർജികൾ വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.