ഗോരഖ്പൂരിൽ വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം നവവധു വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്ത്. ദാമ്പത്യബന്ധത്തിന് താൻ ശാരീരികമായി കഴിവില്ലാത്തയാളാണെന്ന് വിവാഹരാത്രിയിൽ ഭർത്താവ് സമ്മതിച്ചതായി വധു ആരോപിക്കുന്നു.

വിവാഹാനന്തരം നടത്തിയ വൈദ്യപരിശോധനയിൽ വരന് “അച്ഛനാകാൻ കഴിയില്ല” എന്ന് സ്ഥിരീകരിച്ചതായും, ഇതേത്തുടർന്ന് സമ്മാനങ്ങളും വിവാഹച്ചെലവുകളും തിരികെ ആവശ്യപ്പെട്ടതായും വധുവിൻ്റെ വീട്ടുകാർ പറയുന്നു.

വധു അയച്ച നിയമപരമായ നോട്ടീസിൽ പറയുന്നത്: “ശാരീരികമായി കഴിവില്ലാത്ത ഒരാളോടൊപ്പം എനിക്ക് എൻ്റെ ജീവിതം ചിലവഴിക്കാൻ കഴിയില്ല. അദ്ദേഹം സ്വയം എന്നോട് പറഞ്ഞപ്പോഴാണ് വിവാഹരാത്രിയിൽ ഞാൻ ഇക്കാര്യം അറിയുന്നത്.”