പുതുപ്പള്ളി: മുന്നണിയുടെ വിജയം ഉറപ്പിക്കുന്നതിനാണ് സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കു തയാറായതെന്ന് മോന്‍സ് ജോസഫ്.

പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തശേഷം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളോടൊപ്പം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യജനാധിപത്യ മുന്നണിയെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. പാര്‍ട്ടിക്കുണ്ടായിരുന്ന പത്ത് സീറ്റുകളില്‍ രണ്ട് സീറ്റില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കും. ഒറ്റത്തവണ എന്ന നിലയിലാണ് ഈ ധാരണ.

നിയമസഭയിലും പാര്‍ലമെന്‍റിലും പാര്‍ട്ടിയുടെ പ്രാതിനിധ്യം തുടര്‍ന്നും സുരക്ഷിതമായിരിക്കുമെന്ന ഉറപ്പ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും മോന്‍സ് പറഞ്ഞു.