മുംബൈ: മഹാരാഷ്ട്രയിലെ വസായിൽ നിസാര തർക്കത്തിന്‍റെ പേരിൽ നാല് വയസുകാരനെ ക്രൂരമായ മർദിച്ചു. കുട്ടിയുടെ പിതാവുമായുള്ള തർക്കത്തെ തുടർന്നാണ് സന്ദീപ് പാവർ എന്ന യുവാവാണ് മർദിച്ചത്. നാല് വയസുകാരനായ വിഘ്‌നേഷിനെ പ്രതി നിലത്തടിക്കുകയും തല ഇരുന്പ് വടിയിൽ ഇടിപ്പിക്കുകയും ചെയ്തു.

മറ്റ് കുട്ടികളോടൊപ്പം ഓട്ടോയിൽ ഇരുന്ന് കളിക്കുകയായിരുന്ന വിഘ്‌നേഷിനെ സന്ദീപ് കാലുകളിൽ പിടിച്ച് വലിച്ച് താഴെയിട്ടു. തുടർന്ന് കുട്ടിയുടെ തല ഇരുന്പ് വടിയിൽ ഇടിപ്പിക്കുകയും ചെയ്തു. വിഘ്‌നേഷിന്‍റെ പിതാവിനോടുള്ള പക വീട്ടാനായിരുന്നു ഇയാൾ ഇങ്ങനെ ചെയ്തത്.

വിഘ്‌നേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.