തിരുവനന്തപുരം: തിരു. മെഡിക്കൽ കോളജിൽ തീപിടിത്തമുണ്ടായത് ഷോർട് സർക്യൂട്ട് മൂലം. രണ്ടാം നിലയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലെ പോർട്ടബിൾ വെന്റിലേറ്റർ മെഷീൻ ആണ് കത്തിയതെന്നാണ് വിവരം.
തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റി. ഈ ബ്ലോക്കിൽ നിരവധി രോഗികളുണ്ടായിരുന്നുവെന്നാണ് വിവരം. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളെ ഏഴ്, എട്ട് വാർഡുകളിലേക്ക് മാറ്റി.
തീ പടരാതിരിക്കാന്‍ ഓക്സിജന്‍ ഓഫ് ചെയ്തു. രോഗികളെ വെന്റിലേറ്ററോട് കൂടി മാറ്റി. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മുഴുവന്‍ രോഗികളെയും മാറ്റിയെന്നും കേടുപാടുകള്‍ വന്ന ചില ഉപകരണങ്ങള്‍ മാത്രമേ മാറ്റാനുള്ളുവെന്നും അധികൃതര്‍ പറഞ്ഞു.
തി പിടിത്തത്തെ തുടർന്ന് വലിയ തോതിൽ പുക ഉയർന്നത് നിരവധി പേർക്ക് ശ്വാസതടസം നേരിട്ടു. ഗ്ലാസ് ഡോറുകൾ തകർത്താണ് ഫയർഫോഴ്സ് സംഘവും ആശുപത്രിജീവനക്കാരും രക്ഷാ പ്രവർത്തനം നടത്തിയത്.
കോർപറേഷൻ മേയർ വി.വി. രാജേഷ് സ്ഥലത്തെത്തി രക്ഷപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രോഗികളെയും കൂട്ടിരിപ്പുകാരെയും സുരക്ഷിതരായി മാറ്റിയെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മേയർ വ്യക്തമാക്കി.
33 രോഗികളാണ് ഉണ്ടായിരുന്നതെന്നും അവർ സുരക്ഷിതരാണെന്നും സൂപ്രണ്ട് ഡോ. ജയചന്ദ്രൻ അറിയിച്ചു. രോഗികൾക്ക് ശ്വാസ തടസം ഉണ്ടാകുന്നത് തടയാനായി ഓക്സിജൻ ട്യൂബ് ജീവനക്കാർ ഓഫ് ചെയ്തത് വലിയ അപകടം ഒഴിവാക്കാൻ സാധിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉൾപ്പെടെ യുള്ള ജനപ്രതിനിധികൾ ആശുപത്രിയിൽ എത്തിയിരുന്നു
ചാക്ക, ചെങ്കൽ ചൂള സ്റ്റേഷനുകളിൽ നിന്നും ആറു യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് രക്ഷപ്രവർത്തനത്തിനെത്തിയത്.
തീപിടുത്തം വെന്റിലേറ്റര്‍ മെഷീനില്‍ നിന്ന് തന്നെയെന്ന് ഫയര്‍ ഫോഴ്സ് സ്ഥിരീകരിച്ചു. തീ പിടുത്തത്തിന് പുറമേ പുകയും ഉണ്ടായി. ചെറിയ തീപിടിത്തം മാത്രമാണ് ഉണ്ടായത് – റീജണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുള്‍ റഷീദ് .കെ പറഞ്ഞു.



