കണ്ണൂർ: രാജസ്ഥാനിൽ ജീവനൊടുക്കിയ മലയാളി വിദ്യാർഥിനിയുടെ മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിച്ചു. കഴിഞ്ഞ ദിവസമാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ് (23) നവംബർ 28ന് രാത്രി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്ന പൂജ കോളജ് ഹോസ്റ്റലിലാണ് ജീവനൊടുക്കിയത്. മരണകാരണം അറിവായിട്ടില്ല.
മാതാവ്: സിന്ധു (എഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അഞ്ചരക്കണ്ടി) പിതാവ്: വസന്തൻ (ഓട്ടോ ഡ്രൈവർ, കൊല്ലൻചിറ). ദമ്പതികളുടെ ഏക മകളാണ് പൂജ.



