ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതി ബില്ലിനെക്കുറിച്ചു യുഡിഎഫും എൽഡിഎഫും നുണപ്രചാരണം നടത്തുകയാണെന്നു കേന്ദ്ര ന്യൂനപക്ഷ, പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു.
ഒരു മതവിഭാഗത്തെയും ലക്ഷ്യംവച്ചല്ലെന്നും വിദേശ ഫണ്ടുകളുടെ ദുരുപയോഗം തടയാനാണു ഭേദഗതിയെന്നും മന്ത്രി അവകാശപ്പെട്ടു.
രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്കു ഫണ്ടുകൾ ഉപയോഗിച്ചുവെന്ന പരാതികളുണ്ട്. അതിനാലാണു ചില നടപടികൾ എടുക്കുന്നതെന്നും റിജിജു പറഞ്ഞു.



