ജയ്പുർ: രാജസ്ഥാനിൽ പെൺമക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. ജോധ്പുരിലാണ് സംഭവം.
18,15 വയസുള്ള പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ഒരു മാസം മുമ്പ് ഇളയ മകൾ ഈ വിവരം സഹോദരിയോടു പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
മൂത്ത മകളെ 12 വർഷത്തിലേറെയായി ഉപദ്രവം തുടരുകയായിരുന്നു. ഇതേക്കുറിച്ച് അമ്മയോടോ മറ്റ് ബന്ധുക്കളോടോ പറയരുതെന്നും പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
ഇളയ സഹോദരിയുടെ നിർബന്ധത്താലാണ് മുത്ത സഹോദരി വിവരം അമ്മയോട് പറയാൻ തയാറായത്. തുടർന്ന് ഈ വിഷയത്തെ ചൊല്ലി കുടുംബത്തിൽ തർക്കം രൂക്ഷമായിരുന്നു.
ഒളിവിൽ പോയ പ്രതിയെ കളക്ടറേറ്റ് പരിസരത്തുനിന്നു പിടികൂടി എഫ്ഐആർ രജിസ്റ്റർ ചെയ്തു.ഭീഷണിപ്പെടുത്തൽ, ലൈംഗിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി പോക്സോ നിയമ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.



