ലിബിയൻ മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകനും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പിൻഗാമിയുമായി കരുതപ്പെട്ടിരുന്ന സൈഫ് അൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ലിബിയയിലെ സിന്താൻ നഗരത്തിലുള്ള അദ്ദേഹത്തിൻ്റെ വസതിയിലേക്ക് അതിക്രമിച്ചു കയറിയ നാലംഗ സായുധ സംഘം സൈഫിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച അദ്ദേഹത്തിൻ്റെ പൊളിറ്റിക്കൽ ഓഫീസ് മേധാവിയാണ് മരണവാർത്ത സ്ഥിരീകരിച്ചത്.

തൻ്റെ വസതിയിൽ വെച്ച് നടന്ന നേരിട്ടുള്ള ഏറ്റുമുട്ടലിലാണ് 53 കാരനായ സൈഫ് കൊല്ലപ്പെട്ടതെന്ന് ഓഫീസ് അറിയിച്ചു. ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.