വെനസ്വേലയുടെ തലസ്ഥാന നടരമായ കാരക്കാസിൽ നടന്ന വ്യോമാക്രമണങ്ങളെ തുടർന്ന് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. വെനിസ്വേലൻ തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ സ്ഫോടനങ്ങൾക്ക് മണിക്കൂറുകൾക്ക് ശേഷമാണ് ഈ പ്രസ്താവന വന്നത്.
ട്രൂത്ത് സോഷ്യലിലെ തന്റെ പോസ്റ്റിൽ, അമേരിക്ക “വെനിസ്വേലയ്ക്കും അതിന്റെ നേതാവിനുമെതിരെ വലിയ തോതിലുള്ള ആക്രമണം വിജയകരമായി നടത്തി” എന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു, യുഎസ് നിയമ നിർവ്വഹണ ഏജൻസികൾക്കൊപ്പം നടത്തിയ ഒരു ഓപ്പറേഷനിൽ മഡുറോയെയും ഭാര്യയെയും കസ്റ്റഡിയിലെടുത്ത് രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി.



