ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട് ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നുവെന്ന് സൂചന. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിഞ്ഞു.

അച്ഛന്‍റെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് അണ്ണാമലൈ ചുമതലകളിൽ നിന്ന് ഒഴിഞ്ഞത്. എന്നാൽ എഐഎഡിഎംകെയുമായുള്ള സഖ്യത്തിലെ അതൃപ്തിയെ തുടർന്നാണ് അണ്ണാമലൈ ചുമതലകൾ ഒഴിഞ്ഞതെന്നാണ് അനൗദ്യോഗിക വിവരം.

നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങളിൽ പാർട്ടിയുടെ ചാർജ് അണ്ണാമലൈയ്ക്കായിരുന്നു. രാഷ്ട്രീയത്തിൽ ഒരിടവേള എടുത്തിരുന്ന മുൻ ഐപിഎസ് ഓഫീസർ കൂടിയായ അണ്ണാമലൈ സമീപകാലത്താണ് വീണ്ടും സജീവമായത്. അണ്ണാമലൈ പാർട്ടി വിടുമെന്നും റിപ്പോർട്ടുകളുണ്ട്.

എഐഎഡിഎംകെയുമായുള്ള സഖ്യത്തിൽ സംസ്ഥാനത്തെ അണ്ണാമലൈ ഒഴിച്ചുള്ള ബിജെപി നേതാക്കൾക്ക് എതിർപ്പില്ല. ഇതാണ് ഭിന്നതയിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.