കൂട്ട ശവസംസ്കാര കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം (SIT) തെളിവെടുപ്പുകൾ നടത്തുന്ന കർണാടകയിലെ ധർമ്മസ്ഥലയിൽ ബുധനാഴ്ച രണ്ട് ഗ്രൂപ്പുകൾ തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തു. മൂന്ന് യൂട്യൂബ് ചാനലുകളെ പ്രതിനിധീകരിക്കുന്ന നാല് പേരെ ഒരു വലിയ ജനക്കൂട്ടം ആക്രമിച്ചു.

ബിഗ് ബോസ് കന്നഡയിലെ മത്സരാർത്ഥിയായ രജത്തിനെ അഭിമുഖം ചെയ്യുന്നതിനിടെ അജയ് അഞ്ചൻ, അഭിഷേക്, വിജയ്, ഒരു ക്യാമറാമാൻ എന്നീ യൂട്യൂബർമാരെ പങ്കൽ ക്രോസിന് സമീപം 60 ഓളം പേർ ചേർന്നാണ് ആക്രമിച്ചത്. ക്യാമറ ഉപകരണങ്ങൾക്കും കേടുപാടുകൾ വരുത്തിയിട്ടുണ്ട്..

നാലുപേരെയും ഉജിരെയിലെ ബെനക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു.