വ്യോമയാന സുരക്ഷാ പ്രോട്ടോക്കോളുകളുടെ ആവർത്തിച്ചുള്ളതും ഗുരുതരവുമായ ലംഘനങ്ങളെത്തുടർന്ന് എയർ ഇന്ത്യയുടെ മൂന്ന് പ്രധാന ഉദ്യോഗസ്ഥർക്കെതിരെ നടപടി.  ഇവരെ ക്രൂ ഷെഡ്യൂളിംഗ് ഉത്തരവാദിത്തങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദ്ദേശിച്ചു.

ഡിവിഷണൽ വൈസ് പ്രസിഡന്റ് ചൂര സിംഗ്; ക്രൂ ഷെഡ്യൂളിംഗ് ചീഫ് മാനേജർ പിങ്കി മിത്തൽ; ക്രൂ ഷെഡ്യൂളിംഗ് പ്ലാനിംഗ് പായൽ അറോറ എന്നിവർക്കെതിരെയാണ് നടപടി.

ജൂൺ 20 ലെ ഡിജിസിഎ ഉത്തരവ് പ്രകാരം, ഈ വ്യക്തികൾ അനധികൃതമായ ക്രൂ പെയറിംഗ്, ലൈസൻസിംഗ്, ക്രൂ റെസ്റ്റ് മാനദണ്ഡങ്ങളുടെ ലംഘനം, മേൽനോട്ടത്തിലെ വ്യവസ്ഥാപരമായ പരാജയങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം വീഴ്ചകളിൽ ഉൾപ്പെട്ടിട്ടുണ്ട്.