കോഴിക്കോട്: മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് എം.എ. ഷഹനാസ് കോടതിയിൽ കീഴടങ്ങി. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഷഹനാസ് കീഴടങ്ങിയത്. ഇവർക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

എഴുത്തുകാരൻ വി. ആർ. സുധീഷ് നൽകിയ പരാതിയിലാണ് ഷഹനാസ് കോടയിൽ ഹാജരായത്. 2022ലായിരുന്നു കേസിനാസ്പദമായ സംഭവം.

സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് വി.ആർ. സുധീഷ് ഷഹനാസിനെതിരേ മാനനഷ്ടക്കേസ് ഫയൽചെയ്തത്. അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ആവശ്യം.