തിരുവനന്തപുരം: എസ്ഡിപിഐയുടെ പിന്തുണ സിപിഎം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേമത്തു വി. ശിവന്‍കുട്ടിയും എസ്ഡിപിഐയുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐയോട് സിപിഎം നേതൃത്വം പിന്തുണ തേടിയതിനാല്‍ പിന്തുണയ്ക്കുന്നുവെന്ന എസ്ഡിപിഐ നേതാവിന്‍റെ പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

എസ്ഡിപിഐയുമായി ചങ്ങാത്തമുള്ളത് കോണ്‍ഗ്രസിനാണ്. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എസ്ഡിപിഐയും ഒറ്റച്ചങ്ങാതിമാരായാണ് പ്രവര്‍ത്തിച്ചതെന്നും അതെല്ലാം കേരളത്തിലെ ജനങ്ങള്‍ കണ്ടതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. പത്ത് വര്‍ഷക്കാലം കേരളത്തില്‍ ഒരു വര്‍ഗീയ കലാപവും ഉണ്ടായിട്ടില്ല. ഒരു വര്‍ഗീയതയോടും വിട്ടുവീഴ്ച ചെയ്യില്ല.

എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് യുഡിഎഫ് പറഞ്ഞത് പോലെ എല്‍ഡിഎഫ് പറയുമോയെന്ന ചോദ്യത്തോട് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ന്യൂനപക്ഷങ്ങള്‍ കുടുതലും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരാണെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.