കേരളം ഏറെ ചർച്ച ചെയ്ത കെ-റെയിൽ (സിൽവർ ലൈൻ) പദ്ധതിക്ക് റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത സാഹചര്യത്തിലാണ് റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) പരിഗണിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് പദ്ധതി മാറ്റത്തിൻ്റെ പിന്നിലെ സാഹചര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചത്. അതിവേഗ ഗതാഗത സംവിധാനം സംസ്ഥാനത്തിന് അനിവാര്യമാണെങ്കിലും സാങ്കേതികവും ഭരണപരവുമായ തടസ്സങ്ങൾ കെ-റെയിലിന് തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു.
കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചപ്പോൾ പലവിധത്തിലുള്ള തടസ്സങ്ങളാണ് നേരിടേണ്ടി വന്നത്. ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ റെയിൽവേയുടെ അനുമതി അത്യന്താപേക്ഷിതമാണ്. എന്നാൽ പലതവണ ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ല.



