കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. പത്തു കിലോ കഞ്ചാവാണ് ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

ബംഗാള്‍ സ്വദേശികളായ ഡോള, പാര്‍ഥഘോഷ്, ബിഗാഷ് എന്നിവരാണ് പിടിയിലായത്. ഒഡീഷയില്‍ നിന്നാണ് സംഘം കഞ്ചാവ് എത്തിച്ചത്. കലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബിഗാഷ്.

പിടിയിലായ മൂന്നു പ്രതികളും സ്ഥിരം കഞ്ചാവ് കടത്തുകാരാണെന്നും ബിഗാഷിന്‍റെ അക്കൗണ്ട് വഴി കഴിഞ്ഞ നാലു ദിവസത്തിനിടെ ലക്ഷങ്ങളുടെ ഇടപാട് നടന്നിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്.