കൊച്ചി: കളമശേരിയിൽ പോത്തിന്‍റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കൊല്ലംകുടി വീട്ടിൽ അബു(73) ആണ് മരിച്ചത്. വീടിന് സമീപത്ത് മരങ്ങൾ കുത്തി മറിക്കുന്നത് കണ്ട് പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.

ആക്രമണത്തിൽ‌ അബുവിന്‍റെ കാലിനും വാരിയെല്ലുകൾക്കും ഗുരുതര പരിക്കേറ്റിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അബുവിന്‍റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും പോത്ത് അക്രമാസക്തമായിരുന്നതിനാൽ‌ ഉടൻ വയോധികനെ രക്ഷിക്കാനായില്ല.

തുടർന്ന് പോത്തിന്‍റെ ശ്രദ്ധ മാറിയതോടെയാണ് നാട്ടുകാർ അബുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ അബുവിന്‍റെ ജീവൻ രക്ഷിക്കാനായില്ല.